മിനികഥ എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ
മിനികഥ എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ

ഞായറാഴ്‌ച, ജനുവരി 17, 2016

സി.സി.ടി.വി.

ഞാനിരിക്കുന്ന ഓഫീസിനു     കീഴെ  കൊച്ചു ഗ്രോസറിയുണ്ട്.
അവിടത്തെ പണിക്കാരെ വ്യക്തിപരമായി അറിയാം. അറബാബിനെ ഇതു വരെ കണ്ടിട്ടില്ല.
അവിടെ ഇന്നുച്ചക്ക് ഒരു സംഭവമുണ്ടായി.
ഒരു ചെക്കൻ എന്തോ സാധനം വാങ്ങി, കൗണ്ടറിനടുത്തു നിന്നു ബഹളമുണ്ടാക്കുന്നു.
അവൻ അഞ്ഞൂറു ദിർഹം നോട്ടു കൊടുത്തു. ബാക്കി പൈസ കിട്ടിയിട്ടില്ലെന്നാണ് പരാതി.
ക്യാഷിലിരിക്കുന്ന മലയാളി (ഞാനറിയുന്ന ആളാണ്.) പാവംപയ്യൻ,
അവൻ പടച്ചവനെ പിടിച്ചു സത്യമിട്ടു പറയുന്നു അവൻ ഒരു പൈസയും തന്നിട്ടില്ലെന്ന്"
ചെക്കനെ സഹായിക്കാൻ വണ്ടിയിൽ നിന്നു മൂന്നാലു പേർ ഒന്നിച്ചിറങ്ങുന്നു. അവരുടെ ശരീരഭാഷ കണ്ടാലറിയാം പ്രീപ്ലാൻഡ് ആണെന്ന്.
ഞാൻ അകത്ത് സാധനം സെലക്ടു ചെയ്യുകയായിരുന്നു. ഗ്ലാസ്സിനപ്പുറത്തെ ദൃശ്യങ്ങൾ ശ്രദ്ധിക്കുകയുമാണ്.
മലയാളി ക്യഷ്യർപയ്യൻ ആ പട പേടിച്ചു സാധനവും 495  ദിർഹമും കൊടുക്കും എന്ന ഘട്ടത്തിലാണ്. എൻറെ തൊട്ടടുത്തു നിന്നിരുന്ന ഒരു  സ്മാർട്ടായ  (മലയാളി) കൗണ്ടറിനടുത്തേക്കു  ഇടിച്ചു കയറിയത്.
അയാൾ അവരോടു അധികാര സ്വരത്തിൽ   പറഞ്ഞു..
" വാഹിദ് ദഖീഖ: അന അവ്വൽ ഷൂഫ് ക്യാമറ, ബഹ്ദൈൻ അന  അഹ്തി ഫുലൂസ്  മഹൽ അൻത."
എന്നിട്ടു ക്യാഷിലിരിക്കുന്ന പയ്യനോട് ആജ്ഞാ സ്വരത്തിൽ
"ഖബ്ബർ ഷുർത്ത"
ക്യാമറ,...ഷുർത്ത എന്നു കേട്ടപ്പോൾ ചെക്കന്മാർ പരസ്പരം കണ്ണു കാട്ടിയും കൈ പിടിച്ചു വലിച്ചു ഓടിക്കോന്നു കമ്മ്യൂണിക്കേറ്റ് ചെയ്തു...... ഒറ്റ ഓട്ടം.!

സെക്കൻഡുകൾക്കകം എല്ലാരും സ്കൂട്ടായി.
ഞാൻ വളരെ ആശ്വാസത്തോടെ കൗതുകത്തോടെ സ്മാർട്ട് മാൻറെ അടുത്ത് ചെന്ന്.   "നിങ്ങളാണോ കടയുടെ അർബാബ്?
"ഏയ്..ഞാൻ കസ്റ്റമറാ...പക്ഷെ എനിക്കും ഒരു സ്ഥാപനം  ഉണ്ട്.,റാസൽ ഖൈമയിൽ. ഇങ്ങനെത്തെ കുറേ കേസുകൾ എനിക്കറിയാം ."

ക്യാഷ്യർ പയ്യൻ.." ഇക്കാ..ഇവിടെ ക്യാമറ ഇല്ലല്ലോ? പക്ഷെ അതവർക്കു മനസ്സിലാവാഞ്ഞതു നന്നായി"

അയാൾ പോക്കറ്റിൽ നിന്നു വിസിറ്റിംഗ് കാർഡെടുത്തു നീട്ടി.
"മോനെ ഒരു സി.സി.ടി.വി ഫിക്സാക്ക്..വല്യ തുകയൊന്നുമാവില്ല. ദാ എൻറെ കാർഡാ..അറബാബിനോടു,പറഞ്ഞ് എന്നെ വിളിക്ക് ഡിസ്ക്കൗണ്ടിനു ചെയ്തു തരാം"

(തിരിച്ചു ഓഫീസിലേക്കുള്ള സ്റ്റെപ്പുകൾ കയറുമ്പോൾ ഞാനോർത്തത് ഇനി എവിടെ വെച്ചാവുമോ സ്മാർട്ട് മാൻ ആ  ചെക്കൻമാരുടെ അക്കൗണ്ടുകൾ സെറ്റിൽ ചെയ്യുക? എന്നു മാത്രമായിരുന്നു. )


ഞായറാഴ്‌ച, ഒക്‌ടോബർ 31, 2010

ഹൌസ് മെയ്ഡ്

സീനത്തിനു ഇതെന്തിന്റെ കേടാണ്!
ഇത്രേം നാളുമില്ലാത്ത ഒരാവശ്യമാണ്.
ഒരു ഹൌസ്മെയ്ഡ് വേണമെത്രെ!
ആകെ രണ്ടു മക്കള്‍, അവര്‍ അവരവരുടെ കാര്യങ്ങള്‍ നിര്‍വ്വഹിക്കാന്‍ പ്രാപ്തരും തല്‍‌പ്പരരും ആണ്. ഭര്‍ത്താവ് ഗല്‍ഫില്‍,
വര്‍ഷത്തിലൊരിക്കല്‍ ഒരുമാസത്തെ ലീവിനു വരുമ്പോഴേ ആ വീട്ടില്‍ ഒച്ചയനക്കവും കുറച്ചെന്തെങ്കിലും പണിയുമുണ്ടാവൂ.
കുട്ടികള്‍ സ്കൂളില്‍ പോയാല്‍ സീനത്തിനു ടെലിവിഷന്റെ മുന്നിലിരിക്കലൊ പത്രമാസികകള്‍ വായിക്കലോ ഇന്റെര്‍നെറ്റില്‍ കയറി ബ്ലോഗും ബസ്സും വായിച്ചിരിക്കലോ മാത്രമായിരിക്കും ഭാരമുള്ള തൊഴില്‍.
ഒരാള്‍ക്കു ചെയ്യാനുള്ള പണിതന്നെ ഒട്ടുമില്ലാത്ത ആ കൊച്ചു വീട്ടില്‍ പിന്നെ എന്തിനാണു ഒരു ഹൌസ് മെയ്ഡ് എന്ന് ഭര്‍ത്താവു ഫോണില്‍ ചോദിച്ചു.
തൊട്ടപ്പുറത്തെ വലതു വശത്തെ ജ്വല്ലറിയുടമയുടെ വീട്ടിലും മുന്നിലെ കേന്ദ്ര ഗവ.ശാസ്ത്രജ്ഞയുടെ വീട്ടിലും ഇടതു വശത്തെ ഡോക്ടറുടെ വീട്ടിലും ഹൌസ്മെയ്ഡ് ഉണ്ട്.
ഡോക്ടര്‍ ഫോണ്‍ ചെയ്ത് കുട്ടികള്‍ക്കുള്ള വിറ്റാമിന്‍ ഗുളിക ഞാന്‍ കൊണ്ടു വന്നിട്ടുണ്ട്. ഹൌസ്മെയ്ഡിനെ അയച്ചോളൂ എന്നു പറയുമ്പോള്‍ അതു പോയി വാങ്ങാന്‍ ഞാന്‍ തന്നെ പോകേണ്ടി വരുന്നതിനാലുള്ള ജാള്യവും അവരുടെയൊക്കെ ഹൌസ്മെയ്ഡുകളുടെ യജമാനത്തികളെ പ്പുകഴ്ത്തിയുള്ള സംസാരവും കേള്‍ക്കുമ്പോള്‍ നാം എന്തോ കുറഞ്ഞ വിഭാഗത്തിലെതാണെന്നു തോന്നലുണ്ടാവുന്നു.
അതിനാല്‍ എത്രയും വേഗം ഒരു ഹൌസ്മെയ്ഡിനെ കണ്ടു പിടിച്ചു തരണം.
മന്‍സൂറിനു വലിയ സൈര്യക്കേടായി.
ബൊസുമായി അര്‍ജന്റ് മീറ്റിംഗിനിരിക്കുമ്പോഴായിരിക്കും അവളുടെ മിസ്കാള്‍,
ഒന്നു രണ്ടു മിസ് കാളിനു മറുകാളു നല്‍കിയില്ലെന്കില്‍ പിന്നെ പരിഭവത്തിന്റെ സ്വരം.
ആദ്യമൊക്കെ അതുമിതും പറഞ്ഞു ഒഴിവാക്കാന്‍ നോക്കി.
നടക്കില്ലെന്നു ബോധ്യമായി.

ഒരു നിവൃത്തിയുമില്ലാതായപ്പോഴാണു ഉറ്റ സുഹൃത്ത് നിസാറിനെ വിളിച്ചു പറഞ്ഞത്.
അവനു നാട്ടില്‍ ഒരു ട്രാവല്‍‌സും അത്യാവശ്യത്തിനു മാന്‍പവര്‍ റിക്രൂട്ട്മെന്റും ഉണ്ട്.
ഒരു ഹൌസ്മെയിഡിനെ തപ്പിത്തരാന്‍ അവനു വലിയ പാടൊന്നും കാണില്ല.
അവനു എന്നെയും സീനത്തിനെയും ശരിക്കറിയാം.
സീനത്തിന്റെ സംശയരോഗത്തിനു രണ്ടുമൂന്നു തവണ അവന്‍ ദൃക്‌സാക്ഷിയായിട്ടുണ്ട്.

അവനും ഇപ്പോഴത്തെ അവസ്ഥയില്‍ അവരുടെ വീട്ടില്‍ ഒരു വേലക്കാരിയെ ആവശ്യമില്ലെന്നു തന്നെയാണു തോന്നിയത്.

മൻസൂർ സീനത്തിന്റെ ഇപ്പൊഴത്തെ ആവശ്യവും മാനസീകാവസ്ഥയും ഞാന്‍ വിശദമായി പറഞ്ഞു.

അവന്‍ ഉപായം പറഞ്ഞു.
ഞാന്‍ നിനക്കൊരു മെയിലയക്കാം .
എന്റെ ഊഹം ശരിയാണെങ്കില്‍ നിന്റെ മെയില്‍ നിന്നെക്കാള്‍ ആദ്യം വായിക്കുന്നതവളായിരിക്കണം.
ഞാന് ഇത്തിരി ചമ്മലോടെയാണെങ്കിലും സമ്മതിച്ചു.
ശരിയാണ്, കത്തുകള്‍ അവള്‍ പൊട്ടിച്ചു വായിക്കാറില്ലെങ്കിലും മെയിലുകള്‍ അവള്‍ നോക്കാതിരുന്നിട്ടില്ല.
പാസ്‌വേര്‍ഡ് മാറ്റിയപ്പോഴൊക്കെ കുടുംബ കലഹം ഉണ്ടായിട്ടുമുണ്ട്.

നിസ്സാര്‍ പറഞ്ഞു.
ഗുഡ്! അതു തന്നെയാണു എനിക്കാവശ്യം.
ഞാന്‍ മെയിലയക്കാം പിന്നെ അവള്‍ ഹൌസ്മെയ്ഡിനെ ആവശ്യപ്പെടില്ല തീര്‍ച്ച
ഹൌസ്മെയ്ദിനെ കണ്ടുപിടിക്കാന്‍ എന്നെ ചുമതലപ്പെടുത്തിയ വിവരം നീ അവളെ ഒന്നു അറിയിച്ചാല്‍ മാത്രം മതി.

മാറ്റർ ഇതായിരിക്കും,

മൻസൂർ, നീ ആവശ്യപ്പെട്ടതു പോലെ   ഹൗസ്,മെയ്ഡിനെ കിട്ടി,
സുന്ദരിയാണ്,,ചെറുപ്പവും നല്ല ചുറുചുറുക്കും. ശമ്പളമായിട്ടൊന്നും വേണ്ട.  ഭക്ഷണം, താമസിക്കാൻ പ്രൈവസിയുള്ള ഒരു റൂം, ചികിൽസ വേണ്ടി വരുമ്പോൾ അത്. പിന്നെ  ആവശ്യത്തിനു വസ്ത്രവും മാത്രം കൊടുത്താൽ മതി. ഇതിനൊക്കെ  പുറമേ സ്നേഹമാണവൾ മുഖ്യമായി അർഹിക്കുന്നത്. അതിനു നീ തയ്യാറാണെങ്കിൽ ജീവിതാവസാനം,വരേ നിൻറെ കൂടെ,ജീവിക്കാൻ അവൾ തയ്യാറാണ്.
നീ ഓ.കെ   ആണെങ്കിൽ എത്രയും പെട്ടെന്നു റിപ്ലൈ ചെയ്യുക.

സസ്നേഹം.
നിസാർ.

ചൊവ്വാഴ്ച, ജൂൺ 15, 2010

ഡെഡിക്കേഷൻ

(മലയാളം ടൈ‌‌മ്സ് ആഗസ്റ്റ് 1 സൻഡേ പ്ലസ്സിൽ പ്രസിദ്ധീകരിച്ചത്)

ബുധനാഴ്‌ച, ജൂൺ 24, 2009

പൂര്‍ണ്ണിമ

"സാര്‍, ബാങ്കീന്നാ.. മാഡം പൂര്‍ണ്ണിമ:".

(ഓപ്പറേറ്ററാണ്).

"ഗുഡ് മോണിംഗ് എസ്.എഫ്.ഐ.“
(എന്റെ പതിവു സ്വാഗത വാക്യം).

“കരീം ഐ ആം ഗോയിംഗ് റ്റു സെറ്റ് ഓഫ് ദ പി.പി.സി. നൌ!”
(യാതൊരു മുഖവുരയുമില്ലാതെയാണവര്‍ പറയാന്‍ തുടങ്ങിയത്.)

അവരു രാവിലെത്തന്നെ നല്ല ടെന്‍ഷനിലാണ്.

“നോ മാഡം. ഈഫ് യു സെറ്റ് ഓഫ് ദ് ഡെബ്‌റ്റ്, വി വില്‍ ബി ഇന്‍ ട്രബിള്‍. അഡ്നോക് ചെക്ക് വില്‍ ഗറ്റ് ബൌണ്‍സ്. കാന്‍ യൂ പോസ് പോണിറ്റ് ഫോര്‍ റ്റുമോറോ?
(പ്ലീസ് ! ഞാന്‍ കെഞ്ചി).

“നോ, നോ വേ!“
(അവര്‍ വഴങ്ങുന്ന മട്ടില്ല).

“പ്ലീസ് മാഡം ഡോണ്ട് റ്റേക്ക് ആക്ഷന്‍, ഐ ആം കമിംഗ് “.
(ഇനി നേരില്‍ കാണാതെ രക്ഷയില്ല).

“നോ നീഡ് റ്റു കം, ഐ ഡോണ്ട് വാണ്ട് റ്റേക്ക് റിസ്ക്“.
അവര്‍ അതൊഴിവാക്കാന്‍ ആഗ്രഹിക്കുന്നു.

ഞാന്‍ ധൃതിയില്‍ കാര്‍ സ്റ്റാര്‍ട്ടാക്കി.

പോകുന്ന വഴി വാസന്റെ വില്ലക്കു മുന്നില്‍ വണ്ടി നിര്‍ത്തി മതിലിലേക്കു പടര്‍ന്നു കയറി പുറത്തേക്കു തൂങ്ങി നിന്ന മുല്ലവള്ളിയില്‍ നിന്നു പാതിവിടര്‍ന്ന മുല്ല മൊട്ടുകള്‍ കിട്ടാവുന്നിടത്തോളം,പറിച്ചെടുത്തു കയ്യില്‍ക്കരുതി.
(പത്തു മിനിട്ടിനകം ബാങ്കിലെത്തി).

അനുവാദം ചോദിക്കാതെയാണു അകത്തു തള്ളിക്കയറിയത്.
എന്തെങ്കിലും പറയുന്നതിന്നു മുന്‍പു കയ്യില്‍ കരുതിയിരുന്ന മുല്ലമൊട്ടുകള്‍ മേശപ്പുറത്തു വെച്ചു.
അതിന്റെ മണത്തോടപ്പം അലിഞ്ഞു തീര്‍ന്ന മാനസീക സമ്മര്‍ദ്ദം.
വൃദ്ധയില്‍ നിന്നു ബാലികയായി മാറിയ മുഖത്തു നോക്കി പറഞ്ഞു

“ഇന്നു ഒരു ദിവസത്തേക്കു റിസ്ക് ഏടുക്കണം മാഡം!”.


മുല്ലമൊട്ടു നോക്കി കണ്ണുനിറച്ച മാഡം മൊട്ടുപോലെ വെണ്മയുള്ള പല്ലുകാട്ടിച്ചിരിച്ചു പറഞ്ഞു.
കള്ളന്‍!
ഓ.കെ. നാളെയേ ഞാന്‍ സെറ്റു ചെയ്യൂ ഇപ്പോള്‍ നീ പോ. എനിക്കു വേറെ പണിയുണ്ട്.

മലപോലെ വന്നത് മുല്ലമൊട്ടു കൊണ്ടു തടുത്തു നന്ദി പറഞ്ഞു ആശ്വാസത്തോടെ പുറത്തിറങ്ങിയപ്പോള്‍
മനസ്സില്‍ പറഞ്ഞു.
സ്വന്തം വീക്ക്നെസ്സ് എന്താണെന്നു ആരോടും പറയരുതെന്നു പാഠം ഈ ബാങ്കുദ്യോഗസ്ഥ ഇത്ര ഉയര്‍ന്ന പദവിയിലെത്തിയിട്ടും പഠിച്ചില്ലേ!
പൂക്കാരന്റെ മകള്‍ക്കു ഗള്‍ഫില്‍ ബാങ്കുദ്യോഗം കിട്ടിയാല്‍ അതാരോടെങ്കിലും പറയാമോ?
പ്രത്യേകിച്ചു ആരാന്റെ പണം കൊണ്ടു ബിസ്‌നസ്സു നടത്തുന്ന ഞങ്ങളെപ്പോലെയുള്ള കോണ്ട്രാക്റ്റേര്‍സിനോട് !.


49985